കുരിശിലൂടെ .....THROUGH THE CROSS

ക്രിസ്തു തിരുവേഴുതിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു.
നൂറ്റാണ്ടുകളായി പാപിയുടെ വരണ്ട ഹൃദയത്തിലേക്ക് സോര്ഗീ.യ സമാധാനം പൊട്ടി ഒഴുകുന്ന പുണ്യ സ്ഥലമാണ്‌ കാല്‍വരി.
അവിടെ സാക്ഷാല്‍ ഗോതമ്പ് മണി ആയവന്‍ ജീവന്റെ അപ്പമായി തീരുവാന്‍ തകര്ന്നു പൊടിഞ്ഞു.
ആടിനെ തേടി പോയ നല്ല ഇടയന്‍ അവിടെ വെട്ടേറ്റു വീണു.
യാഗ കര്മ്മിപയും യാഗ മൃഗവും ആയി കര്ത്താവായ യേശു കാല്‍വരിയില്‍ മര കുരിശില്‍ പാപ പരിഹാര മഹാബലിയില്‍ യെജമാനന്‍ ആയി..
പാപത്തിന്റെ ശിക്ഷ പാപമില്ലാത്തവന്‍ വഹിച്ചു..
ദൈവ നീതി ക്രോധ കലശം ചൊരിഞ്ഞു പുത്രന്റെ മേല്‍..
അവനെ തകര്ക്കു വാന്‍ പിതാവിന് ഇഷ്ടം തോന്നി..
യെരുഷലെമില്‍ നടന്ന നാടകീയ വിസ്താരവും വധവും നിര്‍വഹിച്ചവര്‍ പോലും നീതിയായി എന്ന് സമ്മധിക്കുന്നില്ല.
കുറ്റമില്ല എന്ന് പറഞ്ഞ പീലാത്തോസ്
സാക്ഷിയായി നിന്ന ശതാധിപന്‍ പറഞ്ഞു അവന്‍ സാക്ഷാല്‍ ദൈവപുത്രന്‍ ആണ്,..
ഒരു നല്ല മനുഷ്യന് വന്ന ദുരന്തം..
യെരുശലേം കന്യകമാര്‍ കരഞ്ഞു..
ഈ ദയനീയ അവസ്ഥ കണ്ടു ഹൃദയം നൊന്ത അമ്മയായ മറിയമിന്റെ സ്ഥിതി വിവരിക്കുവാന്‍ വാക്കുകള്‍ ഇല്ല..
ഇരമ്പി ഉയര്ന്ന കടലിനെ ശാന്തം ആക്കിയവന്‍.
ലാസറിനെ ഉയര്പ്പിച്ചവന്‍
ആയിരങ്ങള്ക്ക് അപ്പം നല്കി ത്രുപ്തിപെടുതിയവാന്‍
കുറ്റവാളി ആയി .
ആ പാവന കരങ്ങളില്‍ ഇരുമ്പ് ആണികള്‍ അടിചിരക്കുവാന്‍ സോയം വിരിച്ചു കൊടുത്തു..
ആര്ക്കും ഒന്നും മനസിലായില്ല..
ഏവരും വിസ്മയിച്ചു.
അവന്‍ സോയം വരിച്ച താഴ്ച..
വലിയ സൈനിക സന്നാഹത്തോടെ അവനെ ബന്ധിക്കുവാന്‍ പടയാളികള്‍..
പുരുഷാരത്തിന്റെ എതിര്പ്പി നെ അവര്‍ ഭയന്നു.
പക്ഷെ ആ പുരുഷാരം എവിടെ?
അവനോടൊപ്പം മരിക്കാം എന്ന് പറഞ്ഞ ശിഷ്യര്‍ എവിടെ?
അവന്‍ എതിര്ത്തി ല്ല..കാരണം?
അവന്‍ മരണത്തിനായി വന്നവന്‍ ആണ്..
മഹാപുരോഹിതന്റെ ചെവകാന്‍ അവനെ അകാരണമായി അടിച്ചു..
കണ്ണുകെട്ടി അടിച്ച ശേഷം അടിച്ചതാര് എന്ന് പ്രവചിക്കുക എന്ന് പറഞ്ഞു..ആരോടാണ് പ്രവചിക്കുക എന്ന് ചോതിക്കുന്നത് എന്ന് ആ സാധുക്കള്‍ അറിഞ്ഞില്ല..
ഹെരോധാവ് അവനെ കാണാന്‍ ആഗ്രഹിച്ചു..
എന്തിനു?
മായാജാലം കാണുവാന്‍..
അവന്‍ ആരാണ് എന്ന് അറിയാതെ..
ചരിത്രത്തിലെ രണ്ടു കറുത്ത ബിന്ദുക്കള്‍.
ആ ഹെരോധാവ് എവിടെ?..പീലതോസു എവിടെ?
നമ്മുടെ കര്ത്താെവു രാജാധി രാജാവായി , കര്ത്താ്ധി കര്ത്താകവായി വാഴുന്നു..
എല്ലാവരും അവനെ കൈവിട്ടു..
പിതാവായ ദൈവവും അവനെ കാല്‍വരിയില്‍ കൈവിട്ടു.
സോര്ഗീയയ ദൂതര്‍ അവനെ ശക്തിപ്പെടുത്തുവാന്‍ വന്നിരുന്നു..
എന്നാല്‍ കാല്‍വരിയില്‍ കുരിശില്‍ അവന്‍ ഒറ്റയ്ക്ക്..
വെറും ഒരു മരണം അല്ല അത്..
ലോകത്തിന്റെ പാപവും പേറിയുള്ള മരണം.
പൊരിയുന്ന വെയിലില്‍ രക്തം വാര്ന്നു ഒഴുകി..
അവനു ദാഹിച്ചു..
ഒടുവില്‍ സൊന്തം തോളില്‍ തല ചായ്ച്ചു..
മനുഷ്യപുത്രന് തല ച്യ്ക്കാന്‍ ഇടമില്ല എന്ന് പറഞ്ഞത് ഓര്മി്ക്ക പ്പെട്ടു..
അവന്‍ ആത്മാവിനെ പിതാവിന്റെ കൈകളില്‍ ഏല്പിച്ചു..
കുരിശിന്റെ ദര്‍ശനം എന്നെ ബല്ഹീനന്‍ ആക്കുന്നു..
ആ ബലഹീനത എനിക്ക് ശക്തി ന;ല്കുന്നു..
ആ നിസ്തൂല സ്നേഹം എന്നില് പാപ ഭോധം ഉളവാക്കുന്നു..
ആത്മ സമര്പ്പ ണത്തിന് പ്രേരണ നല്കുളന്നു..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും