ജോനാ പ്രവാചകന്റെ അടയാളം എന്താണ് അടയാളം ? വിശുദ്ധ വചനപ്രകാരം അടയാളം എന്നാൽ ഒരു വെക്തി സംസാരിക്കുന്നതോ , പ്രവർത്തിക്കുന്നതോ ദൈവീകമാണോ എന്നറിയാൻ ദൈവം കൊടുക്കുന്ന മനുഷ്യന്റെ യുക്തിക്കു നിരക്കാത്ത ഒരു സംഭവം ആണ് അടയാളം. വിശുദ്ധ ബൈബിൾ അനേകം അടയാളങ്ങളെ കുറിച്ച് പറയുന്നു. മോശക്ക് യെഹോവ ആയ ദൈവം പല അടയാളങ്ങളും നൽകി .കാരണം അന്നുള്ള ജനം മോശയിൽ വിശോസിക്കേണ്ടതിനു. അതുപോലെ മറ്റു പ്രവാചകരും. യോനാ പ്രവാചകൻ നിനവേ പട്ടണത്തിനു അടയാളം ആയി . ഒരു തിമിംഗലം വിഴുങ്ങിയ ഒരാൾ ജീവനോടെ പുറത്തു വരുമോ. ? വരണം എങ്കിൽ ദൈവത്തിന്റെ കൈ അവിടെ വേണം . അല്ലെ? ശാസ്ത്രിമാരും , പരീശൻ മാരും കർത്താവിനോടു അടയാളം കാണിക്കണം എന്ന് പറയുന്നു. അതായതു കർത്താവായ യേശു ആരാണ് എന്ന് അവരുടെ മുൻപിൽ തെളിയിക്കണം എന്ന്. അപ്പോൾ കർത്താവു പറയുന്ന മറുപടി "ആരാണ് അടയാളം തിരയുന്നത്"? കര്‍ത്താവിന്റെ മറുപടി ശ്രദ്ധിക്കുക.. ( മത്തായി 12:39) “ ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു ; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. അവർക്കുള്ള അടയാളം ജോനാ പ്രവാചകന്‍ തിമിങ്ങലതിന്റെ വയറ്റില്‍ ഇരുന്
Posts
Showing posts from January, 2017
കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥന .....പാര്‍ട്ട് 1
- Get link
- Other Apps
യെഹൂദരുടെ പ്രാർത്ഥനയിലെ കാപട്യവും പൊള്ളത്തരവും വ്യക്തമാക്കുക മാത്രമല്ല യേശു ചെയ്തത്, അതിനുശേഷം അവിടുന്ന് ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. നമ്മുടെ പ്രാർത്ഥനയുടെ ഗുരുവും മാതൃകയുമായ കർത്താവായ യേശുക്രിസ്തുവിന്റെ അധരങ്ങളിൽനിന്നും വന്ന പ്രാർത്ഥന ആയതിനാൽ നമ്മള്‍ ഈ പ്രാര്‍ത്ഥനയെ കർതൃപ്രാർത്ഥന എന്നു വിളിക്കുന്നു. . യാതൊരു വളച്ചുകെട്ടുമില്ലാതെ പുത്രസഹജമായ ആശ്രയബോധത്തോടും, സന്തോഷപൂർവകമായ ഉറപ്പോടും എളിമനിറഞ്ഞ ധീരതയോടും സ്നേഹിക്കപ്പെടുന്നു എന്ന ബോധ്യത്തോടെയും ഉരുവിടാവുന്ന ഒന്നാണ് കർതൃപ്രാർത്ഥന. ഈ പ്രാർത്ഥനയിലൂടെയാണ് പുത്രനായ ദൈവം സ്വർഗ്ഗസ്ഥനായ ദൈവത്തെ "പിതാവേ" എന്നു വിളിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. സുവിശേഷത്തിലുടനീളം യേശു ദൈവത്തെ അഭിസംബോധന ചെയ്യുന്നത് "എന്റെ പിതാവ്" എന്നാണ്. എന്നാൽ, കർതൃപ്രാർത്ഥനയിൽ "ഞങ്ങളുടെ പിതാവേ" എന്നു വിളിച്ചു പ്രാർത്ഥിക്കാൻ നമ്മെ അനുവദിക്കുകവഴി, മനുഷ്യനു ചിന്തിക്കാനോ മാലാഖാമാർക്കു എത്തിനോക്കാനോ കഴിയാത്ത ഒരു സൌഭാഗ്യത്തിലേക്കുള്ള വാതിൽ കര്‍ത്താവായ യേശു നമുക്കായി തുറന്നു തരികയാണ്. മനുഷ്യനായിത്തീർന്ന പുത്രനിലൂടെ
"നമുക്ക് യോജിച്ചു ഐക്യ തോടെ പ്രാര്‍ത്ഥിക്കാം "
- Get link
- Other Apps
വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു, ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും." (മത്തായി 18:19) പ്രതി സന്ധി കളില്‍ കൂടി കടന്നുപോകുന്പോൾ പ്രശ്നപരിഹാരത്തിനായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരാണ് നമ്മിൽ ഏറെപ്പേരും. എന്നാൽ, പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് നാമുദ്ദേശിക്കുന്ന ഉത്തരം ദൈവത്തിൽനിന്നും നമുക്ക് ലഭിക്കാറില്ല. സുവിശേഷത്തിൽ പലയിടങ്ങളിലും കര്‍ത്താവായ യേശു വളരെ വ്യക്തമായി നമുക്ക് പ്രാർത്ഥനയുടെ ശക്തിയെപ്പറ്റിയുള്ള പ്രബോധനങ്ങൾ തരുന്നുണ്ട്. എന്തുചോദിച്ചാലും തരുന്ന ഒരു സ്നേഹപിതാവായാണ് അത്യുന്നതങ്ങളിൽ വാഴുന്ന പിതാവായ ദൈവത്തെ പുത്രനായ യേശു കാണിച്ചു തരുന്നത്. പക്ഷേ ദൈവസന്നിധിയിൽ ആവശ്യങ്ങളുമായി ചെല്ലുന്പോൾ, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുവാൻ ചില നിബന്ധനകളും കര്‍ത്താവു വയ്ക്കുന്നുണ്ട്. പകയും വിദ്വേഷവും ഉപേക്ഷിച്ച്, വിശ്വാസത്തോടെ, പുത്രനായ യേശുവിന്റെ നാമത്തിൽ ചോദിക്കണം എന്നാണ് യേശുനമ്മെ ഉത്ബോധിപ്പിക്കുന്നത്. ഈ വചനഭാഗം ദൈവത്തിനുമുൻപിൽ സ്വീകാര്യമായ മറ്റൊരു വിധത്തിലുള്ള പ്രാർത്ഥനയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.