Posts

Showing posts from December, 2016
Image
(PART 2) കർത്താവായ യേശു പിശാചിനാൽ പരീക്ഷിക്കപ്പെട്ടു. ഒന്നാമത്തെ പരീക്ഷ ആദ്യഭാഗത്തിൽ വിവരിക്കപ്പെട്ടു . രണ്ടാമത്തെ പരീക്ഷയിലേക്കു. പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. (മത്തായി 4:5,6) ഒന്നാമത്തെ പരീക്ഷ തിരു വചനം കൊണ്ട് നേരിട്ട യേശുവിനെ പിശാച് രണ്ടാമത് തിരുവചനം കൊണ്ട് തന്നെ കർത്താവിനെ പരീക്ഷിക്കുന്നു. " നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;  നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. " (സങ്കീർത്തനങ്ങൾ 91 :11,12) യെരുശലേം ദേവാലയത്തിന്റെ ഗോപുരത്തിന്റെ ആഗ്ര ഭാഗത്തു നിന്ന് നോക്കുമ്പോൾ 450 അടിയോളം താഴെ യുള്ള കിദ്രോൻ താഴ് വര കാണാൻ സാധിക്കും. ഈ ഗോപുരത്തിന്റെ മുകളിൽ നിന്ന് താഴെ തെക്കു ചാടിയാൽ യാതൊരു പ
Image
2016 ന്റെ അവസാന പ്രഭാതത്തിലേക്ക്‌ നാം എത്തിയിരിക്കുന്നു. ഭൂമിയിലുള്ള നമ്മുടെ ആയുസിന്റെ ഒരു വര്ഷം കൂടി കൊഴിഞ്ഞു പോയിരിക്കുന്നു. നമ്മേപോലെ ഈ വര്‍ഷത്തിന്റെ ആരംഭം കണ്ട എത്രയോ സ്നേഹിതരും നമ്മുടെ പ്രീയപ്പെട്ടവരും ഈ 2016 ന്റെ അവസാന പുലരി കാണാന്‍ കഴിയാതെ നമ്മളില്‍ നിന്ന് മാറ്റപ്പെട്ടിരിക്കുന്നു. ആരോഗ്യത്തോടെ നമ്മോടൊപ്പം പുതുവര്‍ഷം ആഘോഷിച്ച നമ്മുടെ പല സ്നേഹിതരും സഹോദരങ്ങളും രോഗികളായി വീടുകളിലും ,ആശുപത്രികളിലും കഴിയുന്നു. കഴിഞ്ഞുപോയ ദിവസങ്ങളില്‍ എത്രയോ സഹോദരങ്ങള്‍ കണ്ണുനീരിലും തീരാത്ത  ദുഖത്തിലും ആയി പോയി.. ഇവയുടെ ഒക്കെ നടുവില്‍ നമ്മെ കാത്തു സൂഷിച്ച നമ്മുടെ കാരുണ്യവാനായ പിതാവായ ദൈവത്തെ നമുക്ക് വാഴ്ത്തി സ്തുതിക്കാം . നമ്മുടെ കര്‍ത്താവു നമുക്ക് ചെയ്ത എല്ലാ ഉപകരങ്ങളെയും ഓര്‍ത്തു അവന്റെ വിശുദ്ധ നാമത്തിനു സ്തോത്രം ചെയ്യാം. നമ്മുടെ മേല്‍ അവന്‍ ചെയ്ത കൃപകളെ ഓര്‍ത്തു അവനെ മഹത്വ പെടുത്താം. പരിശുധത്മാവ് നമ്മെ അനുദിനം സകല സത്യത്തിലും വഴി നടത്തിയത് ഓര്‍ത്തു സ്തോത്രം ചെയ്യും. നമുക്ക് പ്രാര്‍ത്ഥിക്കാം സ്നേഹ നിധിയായ ഞങ്ങളുടെ വാഴ്ത്തപ്പെട്ട കര്‍ത്താവെ അടിയങ്ങളുടെ ജീവിതത്തിന്റെ ഈ നിമിഷ
Image
ആയിരക്കണക്കിന് വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോകത്തിന്റെ രക്ഷകൻ ഭൂജാതനായപ്പോൾ ലോകത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് സുവിശേഷകൻ വിവരിക്കുന്നത് വളരെ ലളിതമായ വാക്കുകളിലൂടെയാണ്, "സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല". ജോസഫിന്റെയും മറിയത്തിന്റെയും ദാരിദ്ര്യം മാത്രമല്ല കര്‍ത്താവായ യേശു ഒരു കാലിത്തൊഴുത്തിൽ പിറക്കാൻ കാരണമായത്‌; മനുഷ്യർ വസിക്കുന്ന ഇടങ്ങളിൽ ഒരാൾക്കുകൂടി സ്ഥലം കണ്ടെത്താൻ ആർക്കും കഴിയാതെപോയതും ഒരു കാരണം തന്നെയാണ്. രക്ഷകനു പിറക്കുന്നതിനായി സത്രത്തിൽ സ്ഥലം അന്വേഷിച്ച ജോസഫിനോട് അതിന്റെ ഉടമസ്ഥൻ കള്ളമൊന്നും പറയുന്നില്ല. വിവിധ ദേശങ്ങളിൽനിന്നും വന്നുകൂടിയിരുന്ന ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്ന ആ സത്രത്തിൽ പ്രസവസമയമടുത്ത ഒരു സ്ത്രീക്കും ഭർത്താവിനും സ്ഥലം നൽകണമെങ്കിൽ അവിടെ താമസിച്ചിരുന്ന ആരെയെങ്കിലുമൊക്കെ പുറത്താക്കണമായിരുന്നു. അതിനു മുതിരാതിരുന്ന ആ സത്രത്തിന്റെ ഉടമസ്ഥൻ അയാൾപോലും അറിയാതെ തിരസ്കരിച്ചത് സർവലോകത്തിനുമായി നല്കപ്പെട്ട രക്ഷയുടെ വാഗ്ദാനത്തെയാണ്! ഈ ലോകത്തിൽ ജീവിക്കുന്പോൾ നാമെല്ലാവരും ഒരർത്ഥത്തിൽ ഒരു സത്രത്തിന്റെ ഉടമസ്ഥനും ഉടമസ്ഥയുമാണ്‌ - നമ്മുടെ

"ഇതാ കർത്താവിന്റെ ദാസി"

Image
മിശ്ശിഹാചരിത്രത്തിൽ മറിയത്തിനുള്ള സ്ഥാനം വലുതാണ്‌ - രക്ഷകന്റെ മാതാവാകാൻ യുഗാരംഭം മുതൽ ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവളാണ് മറിയം. ഒരു രക്ഷകനെക്കുറിച്ച് അനേകം മുന്നറിയിപ്പുകൾ പ്രവാചകരിലൂടെ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നുവെങ്കിലും, ദൈവം സ്വയം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വരുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. സമയത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ വാഗ്ദാനം നിറവേറി, "കന്യക ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും" (ഏശയ്യാ 7:14). പാപത്തിനു അടിപ്പെട്ടതുമൂലം മനുഷ്യനു ഒരിക്കലും ദൈവത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല; കാരുണ്യവാനായ ദൈവം, അതിനാൽ, മനുഷ്യനെ തേടി ഭൂമിയിലേക്കു വന്നു. പാലസ്തീനായിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു യുവതിയുടെ "ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!" എന്ന വാക്കുകളിലൂടെ സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അതിർവരന്പുകൾ തുടച്ചുനീക്കപ്പെട്ടു; വചനം മാംസമായി. ദൈവഹിതത്തിനു പൂർണ്ണമായും കീഴ് വഴങ്ങി തന്റെ വിളി ഉൾക്കൊള്ളാൻ മറിയം തയ്യാറായപ്പോഴാണ് രക്ഷാകരപദ്