"കാണാതെ പോയ ആടിനെ തേടി വന്ന നമ്മുടെ നാഥന്‍"
നിയമങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്നതിൽ ഉത്സുകരായിരുന്ന പരീശന്‍ മാരും നിയമജ്ഞരുമൊക്കെ, സമൂഹത്തിലെ പാപികളെ നോക്കിയിരുന്നത് അവജ്ഞയോടെ ആണ്. അവരെ പാപത്തിൽ നിന്നകറ്റാനോ നല്ല വഴികൾ കാണിച്ചു കൊടുക്കാനോ അല്ല ആ പ്രമാണികൾ സമയം കണ്ടെത്തിയിരുന്നത്, പാപികളിൽ കൂടുതൽ കൂടുതൽ കുറ്റങ്ങളാരോപിച്ച് അവരെ സമൂഹത്തിൽനിന്നും അകറ്റുന്നതിനാണ്. എന്നാൽ കര്‍ത്താവായ യേശുവാകട്ടെ, കഴിയുന്ന അവസരങ്ങളിലെല്ലാം പാപികളെ തന്റെ അടുത്തേക്ക് സ്വീകരിക്കുകയും അവരോടോത്ത് സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. കൂട്ടംവിട്ടു വഴ ിതെറ്റിപ്പോയ ആടിനോടാണ് കര്‍ത്താവായയേശു പാപികളെ ഉപമിക്കുന്നത്. കൂട്ടംവിട്ട ആട് ഇടയന്റെ സംരക്ഷണവലയത്തിന്റെ പുറത്തായി പോകുന്നു. ഇത്തരത്തിലുള്ള ആടുകളെ ആക്രമിച്ചു കൊല്ലാൻ മറ്റു വന്യജീവികൾക്ക് എളുപ്പമാണ്. സാധാരണ ഇടയന്മാർ ആടിനെ നഷ്ടപ്പെട്ടതറിയുന്നത് സന്ധ്യാസമയത്ത് അവയെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചതിനു ശേഷം എണ്ണി നോക്കുന്പോഴാണ്. ആടൊന്നിനെ നഷ്ടമായതായി കണ്ടാൽ, ഉടൻതന്നെ ഇടയന്മാരിലൊരാൾ അതിനെ അന്വേഷിച്ചുപോകുമായിരുന്നു. ഇതുപോലെത്തന്നെയാണ് സ്വർഗ്ഗത്തിലെ അവസ്ഥയെന്നാണ് യേശു പഠിപ്പിക്കുന്നത്. പാപം ചെയ്ത് ദൈവ