നിത്യ രക്ഷ മറ്റുള്ളവർക് കൂടി നേടി കൊടുക്കാം "

വളരെ നിഷ്ടൂരമായ ശിക്ഷാരീതികളിൽ ഒന്നാണ് കഴുത്തിൽ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തിൽ ഏറിയപ്പെടുക എന്നത്.
എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവർക്ക് പാപം ചെയ്യാൻ പ്രേരണ നൽകുന്നതിലും ഭേദപ്പെട്ടത് എന്ന യേശുവിന്റെ താക്കീത്, നമ്മുടെ അനുദിന ജീവിതത്തിലെ വാക്കുകളും പ്രവൃത്തികളും നമ്മുടെ ചുറ്റുമുള്ളവരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് ആത്മാർത്ഥമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു
നമ്മുടെ നിത്യരക്ഷക്കായി പരിശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ തടസമാകാതെ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഈ വാക്കുകളിലൂടെ യേശു നമുക്ക് വ്യക്തമാക്കി തരുന്നു.
എന്തൊക്കെ പ്രവർത്തികളാണ് ഒരു വ്യക്തിയെ മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകുന്നവനാക്കി മാറ്റുന്നത്?
മറ്റുള്ളവരുടെ അജ്ഞതയെയും ബലഹീനതകളെയും നിസ്സഹായാവസ്ഥയും മുതലെടുക്കുന്ന ഏതൊരു പ്രവർത്തിയും ദുഷ്പ്രേരണ ആണ്. നമ്മുടെ എന്തെങ്കിലും സ്വകാര്യ ലാഭത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യുന്പോൾ മാത്രമല്ല, മറ്റുള്ളവരുടെ ഇല്ലായ്മകൾ നമുക്കുള്ളതിലൂടെ പെരുപ്പിച്ചു കാട്ടിയും അവർക്ക് ദുഷ്പ്രേരണ നൽകാൻ നമുക്കാവും.
നമ്മുടെ നേട്ടങ്ങളും സമ്പത്തും അനാവശ്യമായ ആർഭാടത്തിലേക്ക് നമ്മെ നയിക്കുന്പോൾ, പലപ്പോഴും നാമതിനു നൽകുന്ന ന്യായീകരണം, നമ്മുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം നമ്മൾ ആസ്വദിക്കുകയാണ് എന്നാണ്. എന്നാൽ, ഇത്തരമൊരു ന്യായീകരണത്തിന് മുതിരുന്ന നമ്മൾ നമ്മുടെ വിജയത്തിനു പിന്നിൽ അദൃശ്യമായി പ്രവർത്തിച്ച ദൈവത്തിന്റെ കരങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. തനിക്കുള്ള സമൃദ്ധിയാണ് തന്റെ ചുറ്റുമുള്ളവരുടെ ദാരിദ്ര്യം ഇല്ലായ്മചെയ്യാനുള്ള ദൈവത്തിന്റെ മാർഗ്ഗം എന്ന യാഥാർത്ഥ്യം മറന്ന് ആഡംബരങ്ങളിൽ മുഴുകുന്നവർ, ഇല്ലായ്മകൾമൂലം മറ്റുള്ളവർ അനുഭവിക്കുന്ന വേദനയോടൊപ്പം അവർക്ക് അപകർഷതാബോധം, ആത്മനിന്ദ തുടങ്ങിയ മാനസിക മുറിവുകൾ നൽകുന്നവരായി മാറുന്നു. അഭിമാനത്തിന് ഏൽക്കുന്ന നിരന്തരമായ ക്ഷതങ്ങൾ അവരെ നിരാശയിലേക്ക് തള്ളിയിട്ടേക്കാം, അങ്ങിനെ അത് അവരെ ദൈവത്തിൽ നിന്നകറ്റിയേക്കാം. ഏതു വിധേനയും പണമുണ്ടാക്കാനും, അതിനായി എത്ര മ്ലേച്ചമായ പ്രവർത്തിയും ചെയ്യാനുമെല്ലാം ചിലപ്പോഴെല്ലാം നമ്മുടെ ജീവിതശൈലി മറ്റുള്ളവർക്ക് പ്രചോദനമായെന്നു വരാം.
യേശു ദൈവമാണെന്നും, സ്വർഗ്ഗം എന്നൊന്നുണ്ടെന്നും വിശ്വസിക്കുന്ന പലരും നരകം എന്നു കേൾക്കുന്പോൾ മുഖം തിരിക്കാറുണ്ട്. മനുഷ്യർക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നതിൽനിന്നും അവരെ പിന്തിരിപ്പിക്കുന്നതിനായി മനുഷ്യർതന്നെ കെട്ടിച്ചമച്ച ഒരു സാങ്കല്പിക സ്ഥലമായി നരകത്തെ കരുതുന്നവരും കുറവല്ല.
എന്നാൽ, യേശു നിരവധി തവണ ആവർത്തിക്കുന്ന ഒന്നാണ് നരകവും അവിടെ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചുമുള്ള മുന്നറിയിപ്പുകൾ. കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ എറിയപ്പെടുന്ന മനുഷ്യൻ അനുഭവിക്കുന്ന ഭീകരമായ അവസ്ഥയാണ് മറ്റുള്ളവരെ പാപത്തിനു പ്രേരിപ്പിക്കുകവഴി ആത്മാവിനെ നരകത്തിനു വിട്ടുകൊടുക്കുന്ന മനുഷ്യന്റെ അവസ്ഥയെക്കാൾ ഭേദം എന്നു യേശു പറയുന്നു.
മറ്റുള്ളവരെ പാപ തിലേക്കു നയിക്കുന്ന അനേക സോഭവങ്ങള്‍ നമ്മളില്‍ കാണും..അത് പല രീതിയില്‍ ഓരോരുത്തരിലും ഉണ്ട്.
മറ്റുള്ളവരെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സൊഭാവങ്ങള്‍ നമ്മളില്‍ നിന്നും മാറ്റം..
നിത്യ രക്ഷ മറ്റുള്ളവര്കും നേടി കൊടുക്കാം..

Comments

Popular posts from this blog

""നിങ്ങളിൽ പാപം ചെയ്യാത്ത വർ കല്ലെറിയട്ടെ "

മുടിയനായ പുത്രൻ ...

മുട്ടുവിൻ തുറക്കപ്പെടും